
Sign up to save your podcasts
Or
ഹലോ .. നിങ്ങളുടെ ഒഴിവ് സമയങ്ങളിൽ വായിച്ച് നോക്കുക .. സയൻസ് പരമായുള്ള സംശയങ്ങളും പരിഹാരത്തിനും വേണ്ടി താല്പര്യം ഉള്ളവരക് ഞങ്ങളുടെ ഗ്രൂപ്പിൽ ചേരാവുന്നതാണ്.. (ലിങ്ക് അവസാനം..) ശാസ്ത്രീയ ബോധവും നമ്മളും തമ്മില്‍ എന്ത് ബന്ധം:-അഴിമതിയേക്കാളും രൂഢമൂലമായി നിലകൊള്ളുന്ന അന്ധവിശ്വാസങ്ങളും, ശാസ്ത്ര ചിന്താഗതിയോടുള്ള പുറംതിരിവും, മത ഇതിഹാസങ്ങളുടെ വേരോട്ടവും തിരുത്തിയെഴുതപ്പെടുന്ന പാഠപുസ്തകങ്ങളുംചരിത്രവുമെല്ലാം ഈ നാടിനെ മൊത്തമായിയാണ് പുറകോട്ട് വലിക്കുന്നത്.കഴിഞ്ഞ 85 വര്‍ഷമായി ഇന്ത്യയില്‍ നിന്നും ശാസ്ത്രത്തില്‍ ഒരു നൊബേല്‍ സമ്മാനജേതാവു പോലും ഉണ്ടാവാത്തത് ഈ സയന്റഫിക് ടെമ്പറിന്റെ അഭാവം മൂലമാണ്.robin;സയന്റഫിക്ക് ടെമ്പര്‍ (Scientific Temper) അഥവാ ശാസ്ത്രബോധത്തില്‍ അടിയുറച്ച ചിന്താരീതി എന്ന പദം ആദ്യമുപയോഗിച്ചത് ജവഹര്‍ലാല്‍ നെഹ്‌റു ആയിരുന്നു (ഇന്ത്യയെ കണ്ടെത്തല്‍). മതനിരപേക്ഷത (Secularism)രാജ്യത്തിന്റെ ഭരണഘടനയുടെ കാതല്‍ ആയിരിക്കണം എന്ന വാശിയും, യുക്തിചിന്തകനായ നെഹ്‌റുവിനുണ്ടായിരുന്നു.നമ്മുടെ ഭരണഘടന ഇപ്രകാരം അനുശാസിക്കുന്നു. (ശാസ്ത്രബോധവും, ചിന്താ രീതികളും, മാനവികതയും, സാമൂഹിക പരിഷ്‌കരണവും, അന്വേഷണാത്മകതയും ഉയര്‍ത്തിപ്പിടിക്കുക എന്റെ ലക്ഷ്യമാകുന്നു. (Fundamental duties, Articles 51 A).നെഹ്‌റുവിന്റെ ഭരണകാലത്ത്, രാജ്യത്തെ ഒരു പ്രധാന ദിവ്യന്‍ അദ്ദേഹത്തെ കാണുവാനായി അനുവാദം ചോദിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിലെത്തി. ഈ ദിവ്യന്റെ അത്ഭുതപ്രവൃത്തികള്‍ നേരിട്ടു കണ്ടിട്ടുള്ള നെഹ്‌റുവിന്റെ സെക്രട്ടറി നെഹ്‌റുവിനോട് ഇപ്രകാരം പറഞ്ഞു.അന്തരീക്ഷത്തില്‍ നിന്ന് ലഡ്ഡുവും, ജിലേബിയും, വിഭൂതിയും മറ്റും സൃഷ്ടിക്കുന്ന മഹാത്മാവാണ് അദ്ദേഹം. നെഹ്‌റുവിന്റെ മറുപടി ഇങ്ങനെയായിരുന്നു. “”തീര്‍ച്ചയായും ഞാന്‍ അദ്ദേഹത്തെ കാണാം. ആ മൈതാനത്തിലേയ്ക്ക് മാറിനിന്ന് അരിയും ഗോതമ്പും അന്തരീക്ഷത്തില്‍ നിന്ന് സൃഷ്ടിച്ചെടുക്കുവാന്‍ പറയൂ. എന്റെ രാജ്യത്തെ ദരിദ്രര്‍ക്ക് അതൊരനുഗ്രഹമാകുമല്ലോ””.ജനങ്ങളില്‍ യുക്തിഭദ്രമായ ശാസ്ത്രബോധം പ്രചരിപ്പിക്കുന്നതിനായി നെഹ്‌റു സ്ഥാപിച്ച അസോസിയേഷന്‍ ഓഫ് സയന്റിഫിക്ക് വര്‍ക്കേഴ്‌സ് ഓഫ് ഇന്ത്യ (Association of Scientific workers of India) എന്ന പ്രസ്ഥാനം അദ്ദേഹത്തെ അമ്പരിപ്പിച്ചുകൊണ്ട് വളരെ വേഗം തന്നെ ശിഥിലമായി.ഇന്ത്യയിലെ ശാസ്ത്രജ്ഞരുടെ കൂട്ടായ്മയില്‍ ശാസ്ത്രബോധം തുലോം കുറവായിരുന്നു എന്നതിന്റെ ആദ്യപരസ്യപ്രകടനമായി വേണം ഇതിനെ നോക്കിക്കാണുവാന്‍.ഭൂരിപക്ഷം ശാസ്ത്രജ്ഞരും, തങ്കള്‍ പഠിച്ച ശാസ്ത്ര യാഥാര്‍ത്ഥ്യങ്ങളും, വിവരങ്ങളും വെറും ഒരു തൊഴില്‍ പരിചയം (Skills) മാത്രമായിയാണ് കണ്ടിരുന്നത് എന്നു വേണം കരുതാന്‍. പ്രപഞ്ചത്തെ നിയന്ത്രിക്കുന്നത് ഗലീലിയോടെയും, ന്യൂട്ടന്റെയും, ഐന്‍സ്റ്റീന്റെയും സിദ്ധാന്തങ്ങള്‍ക്കപ്പുറം “ജ്യോതിഷം എന്ന ശാസ്ത്രമാണെന്നും” അദൃശ്യശക്തികളുടെ ദയാവായ്പ്പിനാല്‍ മാത്രമാണ് ഈ പ്രപഞ്ചവും, തങ്ങളുടെ ആരോഗ്യവും, കുടുംബവും, ഭാഗ്യവുമെല്ലാം നിലനില്‍ക്കുന്നത് എന്നും അടിയുറച്ചു വിശ്വസിച്ചിരുന്ന ഒരു സമൂഹത്തെ മാറ്റിയെടുക്കാന്‍ നെഹ്‌റുവിനാകില്ലായിരുന്നു.
ഹലോ .. നിങ്ങളുടെ ഒഴിവ് സമയങ്ങളിൽ വായിച്ച് നോക്കുക .. സയൻസ് പരമായുള്ള സംശയങ്ങളും പരിഹാരത്തിനും വേണ്ടി താല്പര്യം ഉള്ളവരക് ഞങ്ങളുടെ ഗ്രൂപ്പിൽ ചേരാവുന്നതാണ്.. (ലിങ്ക് അവസാനം..) ശാസ്ത്രീയ ബോധവും നമ്മളും തമ്മില്‍ എന്ത് ബന്ധം:-അഴിമതിയേക്കാളും രൂഢമൂലമായി നിലകൊള്ളുന്ന അന്ധവിശ്വാസങ്ങളും, ശാസ്ത്ര ചിന്താഗതിയോടുള്ള പുറംതിരിവും, മത ഇതിഹാസങ്ങളുടെ വേരോട്ടവും തിരുത്തിയെഴുതപ്പെടുന്ന പാഠപുസ്തകങ്ങളുംചരിത്രവുമെല്ലാം ഈ നാടിനെ മൊത്തമായിയാണ് പുറകോട്ട് വലിക്കുന്നത്.കഴിഞ്ഞ 85 വര്‍ഷമായി ഇന്ത്യയില്‍ നിന്നും ശാസ്ത്രത്തില്‍ ഒരു നൊബേല്‍ സമ്മാനജേതാവു പോലും ഉണ്ടാവാത്തത് ഈ സയന്റഫിക് ടെമ്പറിന്റെ അഭാവം മൂലമാണ്.robin;സയന്റഫിക്ക് ടെമ്പര്‍ (Scientific Temper) അഥവാ ശാസ്ത്രബോധത്തില്‍ അടിയുറച്ച ചിന്താരീതി എന്ന പദം ആദ്യമുപയോഗിച്ചത് ജവഹര്‍ലാല്‍ നെഹ്‌റു ആയിരുന്നു (ഇന്ത്യയെ കണ്ടെത്തല്‍). മതനിരപേക്ഷത (Secularism)രാജ്യത്തിന്റെ ഭരണഘടനയുടെ കാതല്‍ ആയിരിക്കണം എന്ന വാശിയും, യുക്തിചിന്തകനായ നെഹ്‌റുവിനുണ്ടായിരുന്നു.നമ്മുടെ ഭരണഘടന ഇപ്രകാരം അനുശാസിക്കുന്നു. (ശാസ്ത്രബോധവും, ചിന്താ രീതികളും, മാനവികതയും, സാമൂഹിക പരിഷ്‌കരണവും, അന്വേഷണാത്മകതയും ഉയര്‍ത്തിപ്പിടിക്കുക എന്റെ ലക്ഷ്യമാകുന്നു. (Fundamental duties, Articles 51 A).നെഹ്‌റുവിന്റെ ഭരണകാലത്ത്, രാജ്യത്തെ ഒരു പ്രധാന ദിവ്യന്‍ അദ്ദേഹത്തെ കാണുവാനായി അനുവാദം ചോദിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിലെത്തി. ഈ ദിവ്യന്റെ അത്ഭുതപ്രവൃത്തികള്‍ നേരിട്ടു കണ്ടിട്ടുള്ള നെഹ്‌റുവിന്റെ സെക്രട്ടറി നെഹ്‌റുവിനോട് ഇപ്രകാരം പറഞ്ഞു.അന്തരീക്ഷത്തില്‍ നിന്ന് ലഡ്ഡുവും, ജിലേബിയും, വിഭൂതിയും മറ്റും സൃഷ്ടിക്കുന്ന മഹാത്മാവാണ് അദ്ദേഹം. നെഹ്‌റുവിന്റെ മറുപടി ഇങ്ങനെയായിരുന്നു. “”തീര്‍ച്ചയായും ഞാന്‍ അദ്ദേഹത്തെ കാണാം. ആ മൈതാനത്തിലേയ്ക്ക് മാറിനിന്ന് അരിയും ഗോതമ്പും അന്തരീക്ഷത്തില്‍ നിന്ന് സൃഷ്ടിച്ചെടുക്കുവാന്‍ പറയൂ. എന്റെ രാജ്യത്തെ ദരിദ്രര്‍ക്ക് അതൊരനുഗ്രഹമാകുമല്ലോ””.ജനങ്ങളില്‍ യുക്തിഭദ്രമായ ശാസ്ത്രബോധം പ്രചരിപ്പിക്കുന്നതിനായി നെഹ്‌റു സ്ഥാപിച്ച അസോസിയേഷന്‍ ഓഫ് സയന്റിഫിക്ക് വര്‍ക്കേഴ്‌സ് ഓഫ് ഇന്ത്യ (Association of Scientific workers of India) എന്ന പ്രസ്ഥാനം അദ്ദേഹത്തെ അമ്പരിപ്പിച്ചുകൊണ്ട് വളരെ വേഗം തന്നെ ശിഥിലമായി.ഇന്ത്യയിലെ ശാസ്ത്രജ്ഞരുടെ കൂട്ടായ്മയില്‍ ശാസ്ത്രബോധം തുലോം കുറവായിരുന്നു എന്നതിന്റെ ആദ്യപരസ്യപ്രകടനമായി വേണം ഇതിനെ നോക്കിക്കാണുവാന്‍.ഭൂരിപക്ഷം ശാസ്ത്രജ്ഞരും, തങ്കള്‍ പഠിച്ച ശാസ്ത്ര യാഥാര്‍ത്ഥ്യങ്ങളും, വിവരങ്ങളും വെറും ഒരു തൊഴില്‍ പരിചയം (Skills) മാത്രമായിയാണ് കണ്ടിരുന്നത് എന്നു വേണം കരുതാന്‍. പ്രപഞ്ചത്തെ നിയന്ത്രിക്കുന്നത് ഗലീലിയോടെയും, ന്യൂട്ടന്റെയും, ഐന്‍സ്റ്റീന്റെയും സിദ്ധാന്തങ്ങള്‍ക്കപ്പുറം “ജ്യോതിഷം എന്ന ശാസ്ത്രമാണെന്നും” അദൃശ്യശക്തികളുടെ ദയാവായ്പ്പിനാല്‍ മാത്രമാണ് ഈ പ്രപഞ്ചവും, തങ്ങളുടെ ആരോഗ്യവും, കുടുംബവും, ഭാഗ്യവുമെല്ലാം നിലനില്‍ക്കുന്നത് എന്നും അടിയുറച്ചു വിശ്വസിച്ചിരുന്ന ഒരു സമൂഹത്തെ മാറ്റിയെടുക്കാന്‍ നെഹ്‌റുവിനാകില്ലായിരുന്നു.