ഉമേഷിന്റെ അമ്മയുടെ വാക്കുകൾ .
' സ്‌കൂളിൽ പോകുമ്പോൾ അവൻ്റെ കഴുത്ത് വേദനിക്കരുത് എന്ന് വിചാരിച്ച് എത്ര സൂക്ഷിച്ചാണ് ഞാൻ അവന് ടൈ കെട്ടിക്കൊടുത്തിരുന്നത് . എന്നാൽ പതിനാറുകാരനായ ആ മകന്റെ ജീവനറ്റ ശരീരം രാജസ്ഥാനിലെ കോട്ടയിൽ നിന്നും തിരികെ വന്നപ്പോൾ ആ കഴുത്തിൽ ഒരു കറുത്ത പാടുണ്ടായിരുന്നു'
2023 ൽ മാത്രം ആഗസ്ത് വരെ കോട്ടയിലെ അതിസമ്മർദ്ദ കോച്ചിങ് സെന്ററുകളിൽ ആത്മഹത്യ ചെയ്ത 19 Plus Two വിദ്യാർത്ഥികൾക്കുവേണ്ടിയുള്ളതാണ് ഈ പോഡ്‌കാസ്റ്റ് .
എന്തിനാണ് താങ്ങാനാവാത്ത സമ്മർദ്ദത്തിലേക്ക് പത്താം ക്ലാസ്സുമുതൽ Plus Two വരെയുള്ള കുട്ടികളെ നമ്മുടെ അണുകുടുംബങ്ങളുടെ ഉത്‌കർഷേച്ഛകൾ തള്ളിവിടുന്നത് ?
17385 IIT സീറ്റുകളിലേക്കുള്ള പ്രവേശനത്തെക്കാൾ കാതലായത് 19 ആത്മഹത്യകളാണ്, ആത്മഹത്യ ചെയ്യാനുള്ള ധൈര്യം പോലുമില്ലാതെ നിതാന്ത മാനസികദൗർബല്യത്തിലേക്ക് നടന്നുനീങ്ങുന്ന ആയിരക്കണക്കിനുവരുന്ന കൗമാരക്കാരാണ്.
പോഡ്‌കാസ്റ്റ് കേൾക്കണമെന്നും എല്ലാവർക്കും പങ്കുവെയ്ക്കണമെന്നും അഭ്യർത്ഥിക്കുന്നു .
സങ്കടത്തോടെ
എസ് . ഗോപാലകൃഷ്ണൻ
14 ആഗസ്റ്റ് 2023
https://www.dillidalipodcast.com/