'ചെറിയ മനുഷ്യരും വലിയ ലോകവും' 1961 മുതൽ 1973 വരെ മലയാളിയുടെ സംവേദനക്ഷമതയെ സമൂലം സ്വാധീനിക്കുകയും അതിനെ മുന്നോട്ടുനയിക്കുകയും ചെയ്തു. അത് ഓർമ്മകളായും ജീവൽകാലപ്രേരണകളായും ഇന്നും മലയാളിയിൽ ജീവിക്കുകയാണ്.
ഇതിനുമുൻപിറങ്ങിയ രണ്ടു സമാഹാരങ്ങളിൽ ആകെയുള്ള അദ്ധ്യായങ്ങളുടെ അറുപതുശതമാനത്തോളം മാത്രമേ ഉണ്ടായിരുന്നുള്ളൂ .
'ചെറിയ മനുഷ്യരും വലിയ ലോകവും ' സമ്പൂർണ്ണ പതിപ്പ് പുറത്തുവരുന്നതിനുമുൻപുള്ള തിരനോട്ടം പോലൊരു പോഡ്‌കാസ്റ്റ് ആണിത്.
പുതിയപതിപ്പിന്റെ കെട്ടിലും മട്ടിലും ഏകോപനം നടത്തുന്ന രാമു അരവിന്ദനുമായുള്ള സംഭാഷണമാണ് ഈ പോഡ്‌കാസ്റ്റ് .
സ്നേഹപൂർവ്വം,
എസ് . ഗോപാലകൃഷ്ണൻ .