
Sign up to save your podcasts
Or


.ഇന്നലെ രാത്രി ഞാൻ കഴിച്ച ചപ്പാത്തി
വടക്കേ ഇന്ത്യയിലെ ഏതോ ഗോതമ്പുപാടത്തു നിന്നും എന്റെ അത്താഴമേശയിലെത്തിയതായിരുന്നു ആ ചപ്പാത്തികൾ . ഇന്നലെ എന്റെ പകലോ ? പകൽ ഞാൻ ഡൽഹി അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകരുടെ അടുത്തായിരുന്നു. ഡൽഹി -ഉത്തർ പ്രദേശ് അതിർത്തി അടച്ചുകെട്ടിയിരുന്നു. ഇന്ത്യാ -പാകിസ്താൻ അതിർത്തിയോ ? അതോ ഏതോ നാസി തടങ്കൽ പാളയത്തിന്റെ ചുറ്റുമതിലോ ? വലിയ മുള്ളുവേലികളാൽ അടച്ചു കെട്ടിയിരുന്നു വഴികൾ . ഗാസിപൂർ അതിർത്തിയോടു ചേർന്നുള്ള പൊന്തക്കാടു വഴിയാണ് ഞാനും സുഹൃത്തായ സുരേഷ് കുറുപ്പും കർഷക സമര ഭൂമിയിലെത്തിയത്. എന്റെ പകൽ ഉറഞ്ഞുകൂടി ...ആയിരം വിചാരങ്ങൾ ...വിക്ഷുബ്ധ വികാരങ്ങൾ ...എല്ലാം ഒരു പിടി ധാന്യത്തിൽ , ഒരു നിർണ്ണായക ചോദ്യമായി ...രണ്ടു ചപ്പാത്തികളായി എന്റെ തീൻ മേശയിൽ . എന്റെ സുഖ സമ്പൂർണമായ മധ്യവർഗ്ഗ ദില്ലി തീൻ മേശയിൽ പിടയ്ക്കുന്ന രണ്ടു ചപ്പാത്തികൾ . നിലം ഒരുക്കിയവർ ...മഴമേഘങ്ങളെ പ്രാർത്ഥനയാൽ പെയ്തിറക്കിയവർ , തീയാളുന്ന ജൂണിലെ വേനലിൽ പച്ചപ്പിനെ സ്നേഹിച്ച് കതിരാക്കിയവർ ...എന്റെ രണ്ടു ചപ്പാത്തികൾക്കായി വെള്ളം കോരിയവർ ...ഉറങ്ങാതെ കാട്ടുപന്നികളെ പായിച്ചവർ ....പതിരിനെ ഒഴിവാക്കി എനിക്കായി കതിര് ഒരുക്കിയവർ ...അവർ ഇന്ത്യാ തലസ്ഥാനത്തിന്റെ അതിർത്തിയിൽ എനിക്ക് വീണ്ടും സ്നേഹപൂർവ്വം ഭക്ഷണം വിളമ്പി തന്നു . ഒരിക്കലും തീരാത്ത ദേശസ്നേഹത്തിന്റെ കെടാവിളക്കുപോലെ സർദാർ ഭഗത് സിങ്ങിന്റെ ചിത്രം ഊണു തമ്പിന്റെ മുന്നിൽ . കൊലക്കയറുകളെ നാണിപ്പിച്ച ആ ധീരത എനിക്ക് മധുരം ഒരിലപ്പാത്രത്തിൽ വിളമ്പിയ എൺപതുകാരൻ വൃദ്ധന്റെ കണ്ണിൽ ഞാൻ കണ്ടു . ആയിരക്കണക്കിന് തമ്പുകൾ ....ട്രാക്ടറുകൾ രാപാർക്കാനുള്ള മുറികൾ കൂടിയാകുമെന്ന് അതുണ്ടാക്കിയ മൾട്ടിനാഷണൽ ഭീമൻ കമ്പനി ഓർത്തിരിക്കില്ല . ഞങ്ങൾ കണ്ട എൺപതുകാരൻ ജർണയിൽ സിംഗ് ഡൽഹി പൊലീസിലെ ഉന്നത പദവിയിൽ നിന്നും വിരമിച്ച ആളാണ് . ഞാൻ ആദ്യം കൃഷിക്കാരൻ ...പിന്നെ പോലീസ്...നാനക് താടി തടവി ആ വന്ദ്യ വയോധികൻ പറഞ്ഞു : ഇന്ത്യാ ചൈനാ അതിർത്തിപോലെ കൃഷിക്കാരെ മുള്ളുവേലിയിൽ അകറ്റി നിർത്തിയാൽ തലസ്ഥാനത്തെ നിങ്ങൾക്ക് എങ്ങനെ അത്താഴം കഴിക്കാൻ കഴിയുന്നു ? ഈ പ്രായത്തിൽ ഞാൻ ഈ തണുപ്പത്ത് ദില്ലി അതിർത്തികളിലെ പൊന്തക്കാടുകളിൽ മലമൂത്ര വിസർജ്ജനം നടത്തുമ്പോൾ , എത്ര നാൾ തലസ്ഥാനത്തെ അംബരചുംബികളിലെ യൂറോപ്യൻ ഫ്ലെഷുകൾ പ്രവർത്തിക്കും ? സമര രംഗത്തുള്ള എന്റെ മകൾ ആർത്തവ കാലത്ത് ഒരു സാനിറ്ററി നാപ്കിന്നിനു വേണ്ടി എട്ടു കിലോമീറ്റർ കഴിഞ്ഞ ദിവസം നടന്നു ....തലസ്ഥാനത്തെ പുരവാസികൾ എത്രനാൾ സുഖമായി ഇങ്ങനെ ഉറങ്ങും ?
തിരികെ വന്ന് തീൻ മേശയിൽ അത്താഴത്തിന് പഞ്ചാബിലെ വയലിൽ നിന്നു വന്ന ഗോതമ്പിന്റെ ചപ്പാത്തികൾ കരയിൽ പിടിച്ചിട്ട മീനിനെ പ്പോലെ പിടഞ്ഞു ....പകൽ അതിർത്തിയിൽ കേട്ട ഒരു ഗാനമുണ്ട്. വാഹ് ഗുരു ..ഹരേ റാം ...അള്ളാ ഹു ....സിന്ദാബാദ് ....സിന്ദാബാദ് .....ഞാൻ അത് കൂടെ പാടി . ചപ്പാത്തി അപ്പോഴാണ് പിടച്ചിൽ നിർത്തിയത് .
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
05 ഫെബ്രുവരി 2021
dillidalipodcast.com
By S Gopalakrishnan5
22 ratings
.ഇന്നലെ രാത്രി ഞാൻ കഴിച്ച ചപ്പാത്തി
വടക്കേ ഇന്ത്യയിലെ ഏതോ ഗോതമ്പുപാടത്തു നിന്നും എന്റെ അത്താഴമേശയിലെത്തിയതായിരുന്നു ആ ചപ്പാത്തികൾ . ഇന്നലെ എന്റെ പകലോ ? പകൽ ഞാൻ ഡൽഹി അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകരുടെ അടുത്തായിരുന്നു. ഡൽഹി -ഉത്തർ പ്രദേശ് അതിർത്തി അടച്ചുകെട്ടിയിരുന്നു. ഇന്ത്യാ -പാകിസ്താൻ അതിർത്തിയോ ? അതോ ഏതോ നാസി തടങ്കൽ പാളയത്തിന്റെ ചുറ്റുമതിലോ ? വലിയ മുള്ളുവേലികളാൽ അടച്ചു കെട്ടിയിരുന്നു വഴികൾ . ഗാസിപൂർ അതിർത്തിയോടു ചേർന്നുള്ള പൊന്തക്കാടു വഴിയാണ് ഞാനും സുഹൃത്തായ സുരേഷ് കുറുപ്പും കർഷക സമര ഭൂമിയിലെത്തിയത്. എന്റെ പകൽ ഉറഞ്ഞുകൂടി ...ആയിരം വിചാരങ്ങൾ ...വിക്ഷുബ്ധ വികാരങ്ങൾ ...എല്ലാം ഒരു പിടി ധാന്യത്തിൽ , ഒരു നിർണ്ണായക ചോദ്യമായി ...രണ്ടു ചപ്പാത്തികളായി എന്റെ തീൻ മേശയിൽ . എന്റെ സുഖ സമ്പൂർണമായ മധ്യവർഗ്ഗ ദില്ലി തീൻ മേശയിൽ പിടയ്ക്കുന്ന രണ്ടു ചപ്പാത്തികൾ . നിലം ഒരുക്കിയവർ ...മഴമേഘങ്ങളെ പ്രാർത്ഥനയാൽ പെയ്തിറക്കിയവർ , തീയാളുന്ന ജൂണിലെ വേനലിൽ പച്ചപ്പിനെ സ്നേഹിച്ച് കതിരാക്കിയവർ ...എന്റെ രണ്ടു ചപ്പാത്തികൾക്കായി വെള്ളം കോരിയവർ ...ഉറങ്ങാതെ കാട്ടുപന്നികളെ പായിച്ചവർ ....പതിരിനെ ഒഴിവാക്കി എനിക്കായി കതിര് ഒരുക്കിയവർ ...അവർ ഇന്ത്യാ തലസ്ഥാനത്തിന്റെ അതിർത്തിയിൽ എനിക്ക് വീണ്ടും സ്നേഹപൂർവ്വം ഭക്ഷണം വിളമ്പി തന്നു . ഒരിക്കലും തീരാത്ത ദേശസ്നേഹത്തിന്റെ കെടാവിളക്കുപോലെ സർദാർ ഭഗത് സിങ്ങിന്റെ ചിത്രം ഊണു തമ്പിന്റെ മുന്നിൽ . കൊലക്കയറുകളെ നാണിപ്പിച്ച ആ ധീരത എനിക്ക് മധുരം ഒരിലപ്പാത്രത്തിൽ വിളമ്പിയ എൺപതുകാരൻ വൃദ്ധന്റെ കണ്ണിൽ ഞാൻ കണ്ടു . ആയിരക്കണക്കിന് തമ്പുകൾ ....ട്രാക്ടറുകൾ രാപാർക്കാനുള്ള മുറികൾ കൂടിയാകുമെന്ന് അതുണ്ടാക്കിയ മൾട്ടിനാഷണൽ ഭീമൻ കമ്പനി ഓർത്തിരിക്കില്ല . ഞങ്ങൾ കണ്ട എൺപതുകാരൻ ജർണയിൽ സിംഗ് ഡൽഹി പൊലീസിലെ ഉന്നത പദവിയിൽ നിന്നും വിരമിച്ച ആളാണ് . ഞാൻ ആദ്യം കൃഷിക്കാരൻ ...പിന്നെ പോലീസ്...നാനക് താടി തടവി ആ വന്ദ്യ വയോധികൻ പറഞ്ഞു : ഇന്ത്യാ ചൈനാ അതിർത്തിപോലെ കൃഷിക്കാരെ മുള്ളുവേലിയിൽ അകറ്റി നിർത്തിയാൽ തലസ്ഥാനത്തെ നിങ്ങൾക്ക് എങ്ങനെ അത്താഴം കഴിക്കാൻ കഴിയുന്നു ? ഈ പ്രായത്തിൽ ഞാൻ ഈ തണുപ്പത്ത് ദില്ലി അതിർത്തികളിലെ പൊന്തക്കാടുകളിൽ മലമൂത്ര വിസർജ്ജനം നടത്തുമ്പോൾ , എത്ര നാൾ തലസ്ഥാനത്തെ അംബരചുംബികളിലെ യൂറോപ്യൻ ഫ്ലെഷുകൾ പ്രവർത്തിക്കും ? സമര രംഗത്തുള്ള എന്റെ മകൾ ആർത്തവ കാലത്ത് ഒരു സാനിറ്ററി നാപ്കിന്നിനു വേണ്ടി എട്ടു കിലോമീറ്റർ കഴിഞ്ഞ ദിവസം നടന്നു ....തലസ്ഥാനത്തെ പുരവാസികൾ എത്രനാൾ സുഖമായി ഇങ്ങനെ ഉറങ്ങും ?
തിരികെ വന്ന് തീൻ മേശയിൽ അത്താഴത്തിന് പഞ്ചാബിലെ വയലിൽ നിന്നു വന്ന ഗോതമ്പിന്റെ ചപ്പാത്തികൾ കരയിൽ പിടിച്ചിട്ട മീനിനെ പ്പോലെ പിടഞ്ഞു ....പകൽ അതിർത്തിയിൽ കേട്ട ഒരു ഗാനമുണ്ട്. വാഹ് ഗുരു ..ഹരേ റാം ...അള്ളാ ഹു ....സിന്ദാബാദ് ....സിന്ദാബാദ് .....ഞാൻ അത് കൂടെ പാടി . ചപ്പാത്തി അപ്പോഴാണ് പിടച്ചിൽ നിർത്തിയത് .
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
05 ഫെബ്രുവരി 2021
dillidalipodcast.com

2 Listeners

3 Listeners

3 Listeners