ഇത് എം ടി എന്ന സാമൂഹ്യാനുഭവത്തെക്കുറിച്ചാണ് . അദ്ദേഹത്തിൻ്റെ സാഹിത്യത്തെക്കുറിച്ചല്ല.
എം ടി എന്ന ആധാരശ്രുതിയുടെ പ്രത്യേകത അദ്ദേഹത്തെ മലയാളി പ്രതീക്ഷിക്കാത്ത ഒരിടത്തിൽ അദ്ദേഹം വന്നുനിൽക്കില്ല എന്നതാണ് . ദീർഘമായ സർഗ്ഗജീവിതമുള്ള ഒരാൾക്ക് കേരളത്തിൽ അതത്ര എളുപ്പമുള്ള കാര്യമല്ല. തനിക്ക് പറയാനുള്ളത് തൻ്റെ എഴുത്തിന്റെ സമഗ്രതയിലുണ്ടെന്ന മട്ടിലാണ് ആ അസാന്നിദ്ധ്യം. അസാന്നിദ്ധ്യത്തിലും സന്നിഹിതമാകുന്ന ഒരു ശ്രുതിയാണത്. അതാണ് പോഡ്‌കാസ്റ്റ് പരാമർശിക്കുന്നത്.
മിയാൻ കി തോടി (ശുഭപന്തുവരാളി) നമ്മെ ചിന്താധീനരാക്കുന്ന ഒരു രാഗമാണ് . നമ്മെ ഓരോരുത്തരേയും അത് ഏകാന്തപഥികരാക്കും. 1980 ൽ അമരാവതിയിൽ പണ്ഡിറ്റ് ഭീം സെൻ ജോഷി അവതരിപ്പിച്ച അസാമാന്യമായ ഒരു Mian ki Todi നവതിയിലെത്തിയ MT യ്ക്ക് സമർപ്പിക്കുന്നു.
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
12 ജൂലൈ 2023
https://www.dillidalipodcast.com/