ഒരു ജയിൽപ്പുള്ളിയുടെ ഓർമ്മയ്ക്ക്
ചിലയാളുകളെ നാം ജീവിതത്തിൽ ഒരിക്കലേ കണ്ടിട്ടുള്ളൂ എങ്കിലും ശിഷ്ടജീവിതത്തിൽ അവരെ നാം ഒരിക്കലും മറക്കാതാകും . നിങ്ങൾക്കെല്ലാവർക്കും അങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടായിരിക്കും. എനിക്കുണ്ടായ അത്തരം ഒരനുഭവത്തെക്കുറിച്ചാണ് ഇന്നത്തെ ഈ പോഡ്‌കാസ്റ്റ് .
ഏതാണ്ടു ഇരുപതുകൊല്ലങ്ങൾക്കു മുൻപേ ആണ് അയാളെ ഞാൻ കണ്ടത് . വെറും പതിനഞ്ച് ഇരുപതുമിനിറ്റുകളെ അയാളോടൊത്തു ഞാൻ ഉണ്ടായിരുന്നുള്ളു. ഡൽഹിയിലെ ആകാശവാണിയിൽ ഒരു National Programme of Features നു വേണ്ടി എന്റെ ഒരു സുഹൃത്ത് തിഹാർ ജയിലിലെ അന്തേവാസികളെ കുറിച്ച് ഒരു റേഡിയോ ഫീച്ചർ തയ്യാറാക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തോടൊത്ത് ഞാനും തിഹാർ ജയിലിൽ പോയിരുന്നു. വിശേഷ അനുമതിയുണ്ടായിരുന്നതിനാൽ ചില ജയിൽ അന്തേവാസികളെ കാണുവാൻ അവസരമുണ്ടായി ഞങ്ങൾക്ക് .
അങ്ങനെയാണ് സുന്ദർ മുണ്ടയെ ഞാൻ കാണുന്നത് . അയാളുടെ അഞ്ചുവയസ്സുകാരി മകളെ ബലാത്സംഗം ചെയ്ത പ്രാദേശിക ഭൂവുടമയുടെ മകനെ കൊന്നകേസിലാണ് സുന്ദർ മുണ്ട ജയിൽ ശിക്ഷ അനുഭവിക്കുന്നത് . ഡൽഹിയിൽ വെച്ചാണ് അയാൾ കൊലനടത്തിയത് . എന്റെ സമ്പൽപ്പൂരുകാരൻ സുഹൃത്ത് പാണിഗ്രാഹി എന്നോട് പറഞ്ഞു , കൊലചെയ്യുന്നതിന് മുൻപ് സുന്ദർ മുണ്ട എഴുതിയ കവിതയിലെ രണ്ടു വരികൾ ...ഞാൻ ഇപ്പോൾ അതിങ്ങനെ ഓർക്കാൻ ശ്രമിക്കാം ..
" മഹാനദിയിലേക്ക് ഞാൻ അവനെ അറിയില്ല ...അവിടെയാണ് അവൻ എന്റെ അമ്പുവിനെ എറിഞ്ഞത് "