ലാലോൺ ഫക്കീറിന്റെ ഒരേയൊരു ചിത്രം രബീന്ദ്രനാഥ ടാഗോറിൻ്റെ ജ്യേഷ്ഠൻ ജ്യോതീന്ദ്രനാഥ ടാഗോർ 1889 ൽ വരച്ചതാണ്. ഫക്കീർ ഏകാന്തനായി ഒരു തോണിയിൽ പദ്‌മ നദി കുറുകേക്കടക്കുന്നതായി.
ലാലോൺ ഫക്കീർ മതവൈരങ്ങളെ ചോദ്യം ചെയ്തു പാടി. വംശീയവൈരങ്ങളെ ചോദ്യം ചെയ്തു പാടി. ബംഗാളിലെ ഈ മഹാനായ സൂഫി അധികാരപീഠങ്ങളെ പരിഹസിച്ചുപാടി. ആ ചിന്തകകവിയുടെ പാട്ടുകൾ ടാഗോറിൻ്റെ ഗീതാവിതാനത്തേയും കാസി നസ്രുൾ ഇസ്‌ലാമിന്റെ ഗീതികളെയും സ്വാധീനിച്ചു.
ലാലോൺ ഫക്കീറിന്റെ 'വീണുപോയവരുടെ നാഥാ , എന്നെ മറുകര എത്തിച്ചാലും' എന്ന വിലാപഗാനത്തെക്കുറിച്ചാണ് ഈ ലക്കം ദില്ലി -ദാലി.
വശീയവൈരത്തിൽ മണിപ്പൂരിൽ അപമാനിതരായ പെൺകുട്ടികൾക്കായി ഈ പോഡ്‌കാസ്റ്റ് .
സ്വീകരിച്ചാലും.
അനുഷേ അനാദിൽ , ബാവുൽ ഷാഫി മണ്ഡൽ, ലാലോൺ ബാൻഡിലെ സുമി തുടങ്ങിയവർ പാടിയ 'എന്നെ മറുകര എത്തിച്ചാലും' എന്ന ഗാനവും ഉൾപ്പെടുത്തിയിരിക്കുന്നു.
എസ് . ഗോപാലകൃഷ്ണൻ
https://www.dillidalipodcast.com