2025 ഫെബ്രുവരി 24 തിങ്കളാഴ്ച കേരളം ഒരിക്കലും മറക്കില്ല. ഒറ്റ ദിവസം പലയിടങ്ങളിൽ സഞ്ചരിച്ച് 23കാരനായ യുവാവ് പല ആളുകളെ കൊലപ്പെടുത്തുക എന്ന വിചിത്രമായ ക്രൂരതയ്ക്ക് കേരളം സാക്ഷിയായ ദിവസമായിരുന്നു അന്ന്. ഈ കൂട്ടക്കൊലപാതകത്തിന്റെ വാർത്ത അറിഞ്ഞ എല്ലാവരും ആദ്യം ചോദിച്ചത് ഒറ്റ കാര്യമായിരുന്നു. എന്തിനായിരുന്നു ഈ ക്രൂരത? സ്നേഹം മാത്രം നൽകിയ കുഞ്ഞനുജനെയും ഒരുമിച്ചൊരു ജീവിതം സ്വപ്നം കണ്ട കാമുകിയേയും ജനിച്ച സമയം മുതൽ ചേർത്തു പിടിച്ച മുത്തശ്ശിയേയും പിതാവിന്റെ സ്ഥാനത്തു നിന്നു കാര്യങ്ങൾ നോക്കി നടത്തിയിരുന്ന ബന്ധുക്കളെയും ദയയുടെ ഒരു കണിക പോലും കാണിക്കാതെ ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തിയത് എന്തിന്? കാൻസറിനോടു പോരാടി ജീവിതം തിരിച്ചു പിടിക്കാൻ ശ്രമിക്കുന്ന ഉമ്മയെ ആക്രമിച്ച് മൃതപ്രായയാക്കിയത് എന്തിന്? ആ ചോദ്യത്തിന് ഉത്തരം തേടുകയാണ് ഇന്നത്തെ മനോരമ ഓൺലൈൻ ക്രൈം ബീറ്റ് പോഡ്കാസ്റ്റ്.
On February 24, 2025, Kerala witnessed a horrifying mass murder committed by a 23-year-old man. He brutally killed multiple people, including his younger brother, partner, grandmother, and relatives, showing no remorse. His mother, who was battling cancer, was also attacked and left in a critical state. The shocking crime left everyone questioning the motive behind such extreme brutality. In this episode of Crime Beat, we explore the details of this tragic incident and seek answers to the lingering questions.
See omnystudio.com/listener for privacy information.