📖ഖുർആൻ പഠന ക്ലാസ് | സൂറ: മറിയം | ആയത്ത്: 94-96
അവലംബം: അമാനി മൗലവി തഫ്സീർ
--------------------------------------
19:94 لَّقَدْ أَحْصَىٰهُمْ وَعَدَّهُمْ عَدًّا ﴾٩٤﴿
തീര്‍ച്ചയായും, അവരെ (മുഴുവനും) അവന് ക്ലിപ്തമായി അറിയുകയും. (ശരിക്കു)എണ്ണിക്കണക്കാക്കുകയും ചെയ്തിരിക്കുന്നു.
لَّقَدْ തീര്‍ച്ചയായും أَحْصَاهُمْ അവന് അവരെ ക്ലിപ്തമായി അറിയുന്നതാണ് وَعَدَّهُمْ അവരെ എണ്ണുക (കണക്കാക്കുക)യും ചെയ്തിരിക്കുന്നു عَدًّا ഒരു (ശരിയായ) എണ്ണല്‍
19:95 وَكُلُّهُمْ ءَاتِيهِ يَوْمَ ٱلْقِيَٰمَةِ فَرْدًا ﴾٩٥﴿
അവരില്‍ ഓരോരുത്തനും 'ഖിയാമത്തു' നാളില്‍ ഒറ്റപ്പെട്ടവനായി അവന്റെ അടുക്കല്‍ വരുന്നവരത്രെ.
وَكُلُّهُمْ
അവരെല്ലാവരും آتِيهِ അവന്റെ അടുക്കല്‍ വരുന്നതാണ് يَوْمَ الْقِيَامَةِ ഖിയാമത്തുനാളില്‍ فَرْدًا ഒറ്റയായി, ഒറ്റപ്പെട്ടവനായി
സൃഷ്ടികളുടെ എണ്ണം, വണ്ണം സ്വഭാവം, പ്രവൃത്തി, വാക്കു, ശ്വാസം, പര്യവസാനം എന്നുവേണ്ട ചെറുതും വലുതുമായ സര്‍വ്വകാര്യങ്ങളും – സ്ഥലകാലവ്യത്യാസമില്ലാതെ – അല്ലാഹു അറിയുന്നു. ഓരോരുത്തനും, ഏകനും നിസ്സഹായനുമായിട്ടത്രെ ഖിയാമത്തുനാളില്‍ അവന്റെ മുമ്പാകെ വരുന്നത്. അവന്റെ രക്ഷയും തുണയുമല്ലാതെ അവിടെ ആര്‍ക്കും യാതൊരു അവലംബവും ഇല്ലതന്നെ. അവന്റെ പ്രീതിയും, രക്ഷയും ലഭിക്കുവാനുള്ള ഏക മാര്‍ഗ്ഗം അടുത്ത വചനത്തില്‍ ചൂണ്ടിക്കാട്ടുന്നു:-
19:96 إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ سَيَجْعَلُ لَهُمُ ٱلرَّحْمَٰنُ وُدًّا ﴾٩٦﴿
നിശ്ചയമായും, വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവൃത്തിക്കുകയും ചെയ്തിട്ടുള്ളവരാകട്ടെ, അവര്‍ക്കു പരമകാരുണികനായുള്ളവന് സ്നേഹം ഏര്‍പ്പെടുത്തിക്കൊടുക്കുന്നതാണ്.
إِنَّ الَّذِينَ
നിശ്ചയമായും യാതൊരു കൂട്ടര് آمَنُوا അവര്‍ വിശ്വസിച്ചു وَعَمِلُوا അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു الصَّالِحَاتِ
സല്ക്കര്മ്മങ്ങളെ سَيَجْعَلُ ഉണ്ടാക്കികൊടുക്കും, ഏര്‍പ്പെടുത്തികൊടുക്കും لَهُمُ അവര്‍ക്കു الرَّحْمَـٰنُ പരമകാരുണികന് وُدًّا സ്നേഹം , താൽപര്യം
അതായതു: അല്ലാഹുവിന്റെയും, മലക്കുകളുടെയും, ഭൂമിയിലുള്ളവരുടെയുമെല്ലാം സ്നേഹം അവര്‍ക്കു ലഭിക്കുന്നതാകുന്നു. നബി (സ) ഇപ്രകാരം അരുളിചെയ്തതായി ബുഖാരി, മുസ്ലിം, തിര്‍മദി (റ) മുതലായവര്‍ നിവേദനം ചെയ്യുന്നു.
وعنه عن النبي، صلى الله عليه وسلم، قال: ”إذا أحب الله العبد نادى جبريل: إن الله تعالى يحب فلانًا، فأحببه، فيحبه جبريل، فينادي في أهل السماء: إن الله يحب فلانًا، فأحبوه، فيحبه أهل السماء، ثم يوضع له القبول في الأرض” ((متفق عليه))
وفي رواية لمسلم : قال رسول الله صلى الله عليه وسلم: ”إن الله تعالى إذا أحب عبدًا دعا جبريل، فقال : إني أحب فلانًا فأحببه، فيحبه جبريل، ثم ينادي في السماء، فيقول: إن الله يحب فلانًا، فأحبوه فيحبه أهل السماء، ثم يوضع له القبول في الأرض، وإذا أبغض عبدًا دعا جبريل فيقول: إني أبغض فلانًا، فأبغضه، فيبغضه جبريل، ثم ينادي في أهل السماء، إن الله يبغض فلانًا، فأبغضوه، ثم توضع له البغضاء في الأرض”.
സാരം: ‘അല്ലാഹു ഒരു അടിയാനെ സ്നേഹിക്കുന്നപക്ഷം ജിബ്രീലിനോടു അവന് പറയും: ‘ഇന്ന ആളെ ഞാന്‍ സ്നേഹിക്കുന്നുണ്ട്, അതിനാല്‍ നീയും അവനെ സ്നേഹിക്കുക’ എന്നു. അങ്ങനെ, അതു ആകാശത്തില്‍ വിളിച്ചു പറയപ്പെടും. പിന്നീടു അവനു ഭൂമിയിലും സ്നേഹമുണ്ടായിത്തീരുന്നു. അതാണു അല്ലാഹു ഈ (96-ാം) വചനത്തില്‍ പറയുന്നത്. തിരുമേനി ഈ വചനം ഓതുകയും ചെയ്തു.