കേൾക്കുമ്പോൾ അതിശയം തോന്നിയേക്കും. അത്രേം ഭാരമുള്ള ബോഗികൾ വെള്ളത്തീന്നു പൊക്കിയെടുക്കുക ഇന്നത്തെ കാലത്ത് എളുപ്പമാവും. പക്ഷേ, അന്ന് അതങ്ങിനെയല്ലായിരുന്നു. മാത്രമല്ല കായലിന്റെ അടിയൊഴുക്കും ചേർന്നപ്പോൾ അതൊരു ഭഗീരപ്രയ്തനം തന്നെ ആയിരുന്നു. അവസാനം കോഴിക്കോടു നിന്നുള്ള മാപ്പിളഖലാസിമാര് വന്നിട്ടാണ് അതു പൊക്കിയെടുത്തത്. അവര്, അവരുടെ പ്രത്യേകം ഉപകരണങ്ങളുമായി വന്നതാണ്. കുറേ കയറുകളും കപ്പികളും മറ്റുമാണ് ആ ഉപകരണങ്ങൾ. പാലത്തിന്റെ മോളിൽ നിന്ന്, അവരതു പ്രത്യേകരീതിയിൽ ഉപയോഗിച്ച് ഓരോ ബോഗിയിലും കൊളുത്തി. വെള്ളത്തിനടിയിൽ കിടക്കുന്ന ബോഗികളുടെ ഇരുമ്പു ഭാഗത്ത് കയറ് കൊളുത്താൻ ഞങ്ങളുും സഹായിച്ചു.
See omnystudio.com/listener for privacy information.