എന്താണു പറ്റിയതെന്നു ദൈവത്തിനു മാത്രമേ അറിയത്തുള്ളൂ. പക്ഷേ, റെയിൽവേയുടെ അന്വേഷണത്തിൽ കണ്ടെത്തിയെന്നു പറയുന്ന കൊടുങ്കാറ്റ് ഞങ്ങളാരും കണ്ടിട്ടില്ല. കായലീ ജീവിക്കുുന്ന ഞങ്ങക്ക് കാറ്റൊന്നു ചെറുതായി മാറിയാൽ പോലും തിരിച്ചറിയാൻ പറ്റുന്നതാണ്. ദേ..ഏകദേശം ഇതുപോലുള്ള ചെറിയ ചാറ്റൽ മഴയുണ്ടായിരുന്നു അന്നും. സാധാരണ പോലുള്ള കാറ്റുമായിരുന്നു. പാലത്തിനു മുകളിൽ പണിയെടുക്കുന്ന റെയിൽവേ ജോലിക്കാരും ഉണ്ടായിരുന്നു. കായലീന്ന് മുകളിലോട്ട് നോക്കി അവരോട് ലോഹ്യം പറഞ്ഞാണ് ഞാനടക്കമുള്ളവര്‍ പാലത്തിന്റെ തെക്കോട്ട് വള്ളം തുഴഞ്ഞത്. അതു കഴിഞ്ഞ് ഞങ്ങൾ വലയിട്ടു. ഓരോ ബീഡിയും കത്തിച്ച് മീനിന്റെ അനക്കവും കാത്ത് വള്ളത്തേൽ ഇരുന്നു. ആ നേരത്ത് ദൂരേന്ന് പതിവുപോലെ തീവണ്ടീടെ ഹോൺ കേട്ടു. പാളത്തിലോട്ട് തീവണ്ടി കയറുമ്പോൾ കായലിനൊരു അനക്കം പതിവാണ്. അന്നുമതു കണ്ടു. അതൊരു സ്ഥിരം സംഗതി ആയതോണ്ട് പുതുമ ഇല്ലായിരുന്നു. പക്ഷേ, കണ്ണടച്ചുതുറക്കുന്നതിനു മുൻപാണ് തീവണ്ടി പാളത്തീന്ന് കായലിലോട്ട് ചാടിയത്. ഞാനതെന്റെ കണ്ണിലൂടെ കണ്ടതാണ്. എന്താണ് സംഭവിക്കുന്നതെന്നു പിടുത്തം കിട്ടാതെ കുറച്ചുനേരം ശ്വാസം നിലച്ചുപോയി
See omnystudio.com/listener for privacy information.