ഉച്ചകഴിഞ്ഞ് വീടെത്തിയെങ്കിലും എന്തോ മനസ് അസ്വസ്ഥമാണ്. അശ്വന്തിനെ വിളിച്ചെങ്കിലും ഫോൺ സ്വിച്ചോഫ് ആണ്. ഷൂട്ട് തുടങ്ങിക്കാണും. വേലണ്ണനും സെലിനും കൂടെ അങ്ങേരുടെ വീട്ടിലേക്ക് പോയിരിക്കുകയാണ്. ചില നേരത്ത് അവളെ തീരെ മനസിലാവുന്നേയില്ല. ഇവിടെ തനിച്ചിരിക്കുമ്പോൾ അമ്മയെ ഓർത്തു. വിളിക്കാനായി ഫോൺ എടുത്തെങ്കിലും പിന്നെ വേണ്ടെന്നു വെച്ചു. അജ്ഞാതമായൊരു വ്യസനം എന്നെ ഇരുട്ടുപോലെ ആലിംഗനം ചെയ്യുന്നു. എഴുതാൻ ശ്രമിച്ചെങ്കിലും കഴിയുന്നേയില്ല. എന്തിന്, ഇതുവരെ എഴുതിയത് വായിക്കാൻ പോലും സാധിക്കുന്നില്ല. വെറുതെ പുറത്തെ കാഴ്ചകളിലേക്ക് കണ്ണോടിച്ചു. ജാലകത്തിൽ ഒരു ചിലന്തി വല നെയ്യുന്നു. സാവധാനത്തിൽ, ഒരു ധ്യാനത്തിലെന്നോണം ഓരോ നൂലുകളും ചേർച്ചു വെക്കുന്നത് കുറേനേരം നോക്കി. അതിലേക്കൊരു വലിയ ഈച്ച വന്നു കുരുങ്ങിയപ്പോൾ ആ നോട്ടം പിൻവലിച്ചു.
See omnystudio.com/listener for privacy information.