വെടിനിർത്തൽ കരാർ നിലവിൽ വന്നെങ്കിലും ഗാസയിൽ അവശേഷിക്കുന്ന കുട്ടികൾക്കും മുതിർന്നവർക്കും സാധാരണ ജീവിതത്തിലേക്ക് തിരികെ പോകാൻ കഴിയില്ലെന്നും അതാണ് ഇസ്രായേൽ ലക്ഷ്യമാക്കുന്നതെന്നും പറയുന്നു മുതിർന്ന മാധ്യമപ്രവർത്തകനും ഗാസയിൽ കൊല്ലപ്പെട്ട 18,000 കുട്ടികളുടെ പേരുകൾ വായിച്ച് പ്രതിഷേധിക്കുന്ന പരിപാടിയുടെ മുഖ്യ സംഘാടകനുമായ എം.പി സുരേന്ദ്രൻ.