തൃശൂർ നാട്ടികയിൽ നിർമ്മാണം നടക്കുന്ന റോഡിൽ ഉറങ്ങിക്കിടന്നവർക്കുമേൽ ലോറി ഇടിച്ചുകയറി അഞ്ചുപേർ കൊല്ലപ്പെട്ടത് നവംബർ 26നാണ്. ലോറി ഡ്രെെവർ മദ്യലഹരിയിലായിരുന്നു എന്നാണ് പ്രാഥമിക റിപ്പോർട്ട്. പാലക്കാട് ഗോവിന്ദപുരത്ത് നിന്നും തൊഴിൽതേടി തൃശൂർ ജില്ലയിലെത്തിയ ഈ കുടുംബം കേരളത്തിനകത്ത് തന്നെയുള്ള കുടിയേറ്റതൊഴിലാളികൾ നേരിടുന്ന ഇടമില്ലായ്മയുടെ പ്രശ്നത്തിലേക്ക് വിരൽചൂണ്ടുന്നു. ഈ വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് ഹെെക്കോടതിയിൽ റിട്ട് പെറ്റിഷൻ നൽകാനൊരുങ്ങുന്ന കേരള ദളിത് ആദിവാസി ലോയേഴ്സ് യൂണിയൻ പ്രസിഡന്റ് അഡ്വ. സി.കെ രാധാകൃഷ്ണൻ ന്യൂസ് ഇൻ ക്വസ്റ്റ്യനിൽ സംസാരിക്കുന്നു.