Share Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Share to email
Share to Facebook
Share to X
By MediaOne Podcasts
The podcast currently has 146 episodes available.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇതാദ്യമായി മണിപ്പൂരിനെപ്പറ്റി പാര്‍ലമെന്റില്‍ വിശദമായ പ്രസ്താവന നടത്തിയതാണ് പല പത്രങ്ങളും പ്രധാനമായി കണ്ടത്. ഒടുവില്‍ മോദി മിണ്ടി- മണിപ്പൂര്‍ എന്നാണ് മാധ്യമത്തിന്റെ തലക്കെട്ട്. മണിപ്പൂരില്‍ മറുപടി എന്ന് മാതൃഭൂമി. മണിപ്പൂരില്‍ മൗനം വെടിഞ്ഞ് മോദി എന്ന് ദീപിക. ഹാഥ്റസ് ദുരന്തം തന്നെയാണ് ഇന്നും മലയാള മനോരമ ലീഡ് വാര്‍ത്തയാക്കിയത്- മരണം 121, അതില്‍ 110ഉം സ്ത്രീകള്‍ എന്ന്. ആള്‍ദൈവം ഒളിവിലെന്ന് സുപ്രഭാതം. ഹാഥ്റസില്‍ ജുഡീഷ്യല്‍ അന്വേഷണമെന്ന് മംഗളം. മണിപ്പൂരില്‍ സംസ്ഥാന സര്‍ക്കാറിനെതിരെയുള്ള സുപ്രിംകോടതി പരാമര്‍ശമാണ് ദേശാഭിമാനിയും സിറാജും പ്രധാനമായി കണ്ടത്. കാര്യവട്ടം ക്യാമ്പസിലെ എസ്.എഫ്.ഐക്കാരുടെ തല്ലാണ് വീക്ഷണത്തിനും ചന്ദ്രികയ്ക്കും പ്രധാനം. വാര്ത്താവീക്ഷണത്തിലെ മുന്നണി മര്യാദ എന്നും കാണാം..
കാതിലെത്തും പത്രങ്ങൾ കേൾക്കാം | Spotify | Apple Podcast | Amazon Music | MediaOne Podcast
അവതരണം- പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്സഭയിൽ മറുപടി പറഞ്ഞതാണ് പല പത്രങ്ങളും പ്രധാനവാർത്തയാക്കിയത്. യു.പി ഹാഥ്റസിൽ ഭോലെ ബാബ എന്ന ആൾദൈവത്തിന്റെ പ്രാർത്ഥനാസംഗമത്തിലെ തിക്കിലും തിരക്കിലും പെട്ട് 116 ആളുകൾ മരിച്ചതും പ്രാധാന്യത്തോടെ തന്നെ എല്ലാ പത്രങ്ങളും വിന്യസിച്ചിട്ടുണ്ട്. മാന്നാറിൽ 15 വർഷം മുമ്പ് യുവതിയെ കൊന്ന് സെപ്റ്റിക് ടാങ്കിൽ ഇട്ട സംഭവം ഇപ്പോൾ പുറത്തുവരുന്നത് ചില പത്രങ്ങളൊക്കെ ഒന്നാംപേജിൽ നൽകിയിരിക്കുന്നു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന അബ്ദുൾ റഹീമിന്റെ വധശിക്ഷ റിയാദ് കോടതി റദ്ദാക്കിയതും ശ്രദ്ധയിൽപ്പെടുംവിധം വിന്യസിച്ചിരിക്കുന്നു.
കാതിലെത്തും പത്രങ്ങൾ കേൾക്കാം | Spotify | Apple Podcast | Amazon Music | MediaOne Podcast
അവതരണം- പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ലോക്സഭയിൽ രാഹുൽഗാന്ധിയുടെ കന്നിപ്രസംഗമാണ് ഇന്ന്, ഒന്നൊഴികെ മലയാളത്തിലെ എല്ലാ പത്രങ്ങളുടെയും പ്രധാനവാർത്ത. ആ ഒന്ന്-ദേശാഭിമാനിയാണ്. ആ പത്രം ഇന്നലെ എല്ലാവരും കണ്ടതുപോലെയല്ല പാർലമെന്റ് കണ്ടത്. ലോക്സഭയിൽ നടന്നതൊന്നും ദേശാഭിമാനിയിലില്ല. രാജ്യസഭയിൽ ജോൺബ്രിട്ടാസ് പ്രസംഗിച്ചതേ ദേശാഭിമാനി കേട്ടതുളളൂ. ലോക്സഭ കണ്ട പത്രങ്ങളൊക്കെയും രാഹുലിന്റെ പ്രകടനം കണ്ട് പകച്ച മട്ടാണ്. രാഹുൽ ഷോക്ക് എന്ന് മനോരമ- ഷോ എന്നും ഷോക്ക് എന്നും വായിക്കാം. നന്ദി രാഹുൽ എന്ന് മാതൃഭൂമി. നിർഭയത്വമാണ് ഇന്ത്യ എന്ന് മാധ്യമം. കത്തിക്കയറി രാഹുൽ എന്ന് ദീപിക. രാഹുൽ പ്രഹരം എന്ന് കേരളകൗമുദി. രൗദ്രം രാഹുൽ എന്ന് സുപ്രഭാതം. സജ്ജം പ്രതിപക്ഷം- മോദിക്കെതിരെ രാഹുൽ ആഞ്ഞടിച്ചുവെന്ന് സിറാജ്. വിറപ്പിച്ച് രാഹുൽ എന്ന് ചന്ദ്രിക. ആരെയും ഭയമില്ല, ആളിക്കത്തി രാഹുൽ എന്ന് വീക്ഷണം. ഹിന്ദുക്കളെ രാഹുൽ ആക്രമികളെന്ന് വിളിച്ചെന്ന് ജന്മഭൂമി- പ്രസംഗത്തിൽ നിറയെ പരിഹാസവും ആക്ഷേപവുമെന്ന്. എന്നാൽ ദേശാഭിമാനി ഇതൊന്നും കേട്ടില്ല, കണ്ടില്ല. പോരാട്ടം തുടരണം എന്ന സിപിഎം ആഹ്വാനമാണ് ലീഡ്. പാർലമെന്റിൽ പ്രധാനം ബ്രിട്ടാസും.
കാതിലെത്തും പത്രങ്ങൾ കേൾക്കാം | Spotify | Apple Podcast | Amazon Music | MediaOne Podcast
അവതരണം- പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
പലതാണ് ഇന്ന് പല പത്രങ്ങളിലും പ്രധാന വാർത്തകൾ. പോർച്ചുഗലിലെ ബ്രാഗാ നഗരത്തിൽ നടക്കുന്ന ചടങ്ങിൽവെച്ച് കോഴിക്കോട് മേയർ യുനെസ്കോയുടെ സാഹിത്യനഗരം പദവി ഏറ്റുവാങ്ങുന്നതാണ് മലയാള മനോരമയിൽ. പൊലീസിന് നിർമ്മിത ബുദ്ധിയിൽ പരിശീലനം നൽകുന്നുവെന്നതാണ് മാതൃഭൂമിയിൽ. തെരഞ്ഞെടുപ്പ് തോൽവി സിപിഎമ്മിന്റെ കേന്ദ്രകമ്മിറ്റി വിശകലനം ചെയ്തതാണ് മാധ്യമത്തിൽ. പകർച്ചപ്പനിയിൽ ദിവസം പതിനായിരം പേർ വീതം ആശുപത്രിയിൽ എത്തുന്നുവെന്ന് കേരളകൗമുദി. വയനാട്ടിൽ ആദിവാസി കുടുംബങ്ങളുടെ വൈദ്യുതി വിച്ഛേദിച്ചുവെന്നതാണ് ദീപികയിൽ. ഇന്നുമുതൽ പുതിയ ക്രിമിനൽ നിയമങ്ങൾ നടപ്പിൽ വരുന്നുവെന്നതാണ് ദേശാഭിമാനിയിൽ. കാതിലെത്തും പത്രങ്ങൾ കേൾക്കാം | Spotify | Apple Podcast | Amazon Music | MediaOne Podcast
അവതരണം- പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
കളിയാണ് ഇന്ന് പത്രങ്ങൾക്ക് പ്രധാന കാര്യം. ഒന്നൊഴികെ മലയാളത്തിലെ എല്ലാ പത്രങ്ങളും ടി 20 ലോകകപ്പിലെ ഇന്ത്യാ വിജയം കൊണ്ടാണ് ഒന്നാം പേജ് ഒരുക്കിയിട്ടുള്ളത്. ഇന്ത്യാ ടീമിന്റെ പേര് ഇൻഡ്യാ മുന്നണിയെ ഓർമിപ്പിക്കുന്നത് കൊണ്ടോ എന്തോ ജന്മഭൂമി ആ വാർത്ത ഉള്ളിൽ കായികം പേജിലേക്ക് തട്ടിയിരിക്കുകയാണ്...
അവതരണം- പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
ഇന്ന് പ്രധാനവാർത്തകൾ പലതുണ്ടെങ്കിലും എല്ലാ പത്രങ്ങളും ഒന്നാം പേജിൽ പ്രാധാന്യത്തോടെ വിന്യസിച്ചിട്ടുളളത് ട്വന്റി-20 ലോകകപ്പ് ഫൈനലിന്റെ വരവാണ്. ഇന്ന് രാത്രി നടക്കാനിരിക്കുന്ന ഫൈനലിന്റെ തിരനോട്ടമാണിന്ന് പത്രങ്ങളുടെ ഒന്നാംപേജ്. അതുകഴിഞ്ഞാണ് പ്രധാനവാർത്തകൾ. പാർലമെന്റിൽ നീറ്റിന്റെ പേരിൽ നടക്കുന്ന ഏറ്റുമുട്ടലാണ് മാധ്യമത്തിലും മനോരമയിലും ലീഡ്. തെരഞ്ഞെടുപ്പ് പരാജയത്തെപ്പറ്റി സിപിഎം കേരള ഘടകം നിരത്തുന്ന വാദങ്ങളൊന്നും കേന്ദ്രകമ്മിറ്റി അംഗീകരിച്ചില്ല എന്നതാണ് മാതൃഭൂമിയുടെ പ്രധാനവാർത്ത. കരുവന്നൂർ കേസിൽ ഇഡി സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടിയതാണ് കേരളകൗമുദിയിൽ ലീഡ്. ഉദ്യോഗസ്ഥരുടെ കാര്യക്ഷമത കേന്ദ്രം നിരീക്ഷിക്കുന്നുവെന്ന് മംഗളം. ദീപികയുടെ ലീഡ് ക്രിക്കറ്റാണ്, ഗ്രാന്റ് ഫിനാലെ.
കാതിലെത്തും പത്രങ്ങൾ കേൾക്കാം | Spotify | Apple Podcast | Amazon Music | MediaOne Podcast
അവതരണം- പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
തലയൂരാൻ സസ്പെൻഷൻ... രക്ഷാപ്രവർത്തനം...
ടിപി വധക്കേസ് പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള നീക്കം പാളിയപ്പോൾ ഉദ്യോഗസ്ഥരെ ബലിയാടാക്കി സർക്കാർ തലയൂരിയതും അതിന്റെ പേരിൽ നിയമസഭയിലുണ്ടായ കോലാഹലങ്ങളുമാണ് ബഹുഭൂരിപക്ഷം പത്രങ്ങളിലെയും ഇന്നത്തെ പ്രധാനവാർത്ത... ലോക്സഭാ സമ്മേളനത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു 'അടിയന്തരാവസ്ഥ' പരാമർശിച്ചതും പ്രധാന തലക്കെട്ട് തന്നെ... |കാതിലെത്തും പത്രങ്ങൾ കേൾക്കാം | Spotify | Apple Podcast | Amazon Music | MediaOne Podcast
അവതരണം- പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ഓംബിർളയുടെ ലോക്സഭയിലെ രണ്ടാമൂഴത്തിലെ അരങ്ങേറ്റമാണിന്ന് ഏറെ പത്രങ്ങളും പ്രാധാന്യത്തോടെ നൽകിയ വാർത്ത. മനോരമയുടെയും മാധ്യമത്തിന്റെയും ലീഡ് അതാണ്. അജണ്ടയില്ലാത്ത അടിയന്തരാവസ്ഥാ വിരുദ്ധ പ്രമേയവുമായി സ്പീക്കർ എഴുന്നേറ്റതാണ് സഭയെ നാടകീയമാക്കിയത്. എന്നാൽ അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുംവിധം ജൂൺ 25ന് അർദ്ധരാത്രിയിൽ സിബിഐ അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതാണ് മാതൃഭൂമി പ്രധാനവാർത്തയാക്കിയത്. ആ അറസ്റ്റിന്റെ രാഷ്ട്രീയ നാടകീയത ദേശാഭിമാനിയും ചൂണ്ടിക്കാണിക്കുന്നുണ്ട്. സുനിതാവില്യംസ് ബഹിരാകാശത്ത് കുടുങ്ങിയ കാര്യം മനോരമ ഏറെ പ്രാധാന്യത്തോടെ ഒന്നാം പേജിന്റെ ഏറ്റവും മുകളിൽ മുഴുനീളത്തിൽ തന്നെ വിന്യസിച്ചിട്ടുണ്ട്. ഒരർത്ഥത്തിൽ ഇന്നത്തെ ഏറ്റവും പ്രധാനവാർത്ത അതാണെന്നും കാണാം | കാതിലെത്തും പത്രങ്ങൾ കേൾക്കാം | Spotify | Apple Podcast | Amazon Music | MediaOne Podcast
അവതരണം- പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
പത്രങ്ങള്‍ ഇന്ന് പ്രാധാന്യം കല്‍പ്പിച്ച പല വാര്‍ത്തകളുണ്ട്. പ്ലസ് വണ്‍ സീറ്റ് കുറവ് വിദ്യാഭ്യാസമന്ത്രി സമ്മതിച്ചതാണ് മാധ്യമത്തിന്റെ പ്രധാന വിഷയം. പാര്‍ലമെന്റിലെ സ്പീക്കര്‍ തെരഞ്ഞെടുപ്പാണ് മലയാള മനോരമയില്‍ മുഖ്യം. നിയമസഭയില്‍ അടിയന്തര പ്രമേയത്തിനുള്ള നോട്ടീസിന് സ്പീക്കര്‍ തന്നെ മറുപടി പറഞ്ഞ് ഒഴിവാക്കിയതാണ് മാതൃഭൂമിയില്‍. രാമക്ഷേത്രത്തിലെ ചോര്‍ച്ച മോദിയുടെ ഉത്തരംമുട്ടിച്ചതാണ് ദേശാഭിമാനിയില്‍. എന്നാല്‍, കേരള ബാങ്കിനെ തരംതാഴ്ത്തിയ റിസര്‍വ് ബാങ്ക് നടപടിയാണ് ജന്മഭൂമിയില്. അതുതന്നെയാണ് വീക്ഷണത്തിന്റേയും കണ്ണില്‍ പ്രധാനവാര്‍ത്ത. കേൾക്കാം..കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast
അവതരണം- പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
ഇന്ന് ജൂൺ 25 ആണ്. അടിയന്തരാവസ്ഥയുടെ അരനൂറ്റാണ്ട്. മാധ്യമം, മലയാള മനോരമ, മാതൃഭൂമി, ദേശാഭിമാനി, ദീപിക, കേരള കൗമുദി തുടങ്ങിയ പത്രങ്ങളൊക്കെ ഉചിതമായ രീതിയിൽ തന്നെ അടിയന്തരാവസ്ഥയെ ഓർക്കുന്നുണ്ട്. കറുത്തനാളുകൾ എന്നോ, ഇരുണ്ട ദിനങ്ങൾ എന്നോ ആണ് വിശേഷിപ്പിച്ചിട്ടുള്ളത്. കേൾക്കാം..
അവതരണം- പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
The podcast currently has 146 episodes available.