Share Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Share to email
Share to Facebook
Share to X
By MediaOne Podcasts
The podcast currently has 149 episodes available.
സർവ്വാംഗീകൃതമായ ഒരു പ്രധാനവാർത്ത ഇന്ന് ഇല്ലെന്ന് പറയാം. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നു എന്നതാണ് മനോരമയുടെ ലീഡ്, മതി, രഹസ്യം എന്ന് തലക്കെട്ട്. റെയിൽവേ മൂന്നാംപാളം വരുന്നു എന്ന് മാതൃഭൂമി. ഹേമകമ്മിറ്റി റിപ്പോർട്ട് തന്നെയാണ് മാധ്യമവും-സസ്പെൻസ് പൊളിയും എന്ന്. നീറ്റ് കൗൺസിലിങ് നീട്ടിയതാണ് ദേശാഭിമാനിയും സിറാജും. കൗമുദിയും അത് തന്നെ. ചന്ദ്രികയ്ക്ക് പനിയാണ്. നിലക്കാത്ത ആൾക്കൂട്ടക്കൊലയാണ് സുപ്രഭാതത്തിൽ. കാപ്പക്കേസ് പ്രതിയെ രക്തഹാരം അണിയിച്ച് സ്വീകരിച്ച സിപിഎം വെട്ടിലായെന്ന് ജന്മഭൂമി പരിതപിക്കുന്നു. അയാൾ കാപ്പയായത് ബിജെപിക്ക് വേണ്ടിയാണ് എന്നത് മറ്റൊരുകഥ. ഇറാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എം.പിയായ മസ്ഊദ് പെസെഷ്ക്യാൻ വിജയിച്ചത് എല്ലാവരും പ്രധാന്യത്തോടെ ഒന്നാംപേജിൽ വിന്യസിച്ചിട്ടുണ്ട്. ഏതാണ്ടെല്ലാവരും വീട്ടുപേര് എന്ന മട്ടിൽ പരിഷ്ക്കരണ വാദിയായ പെസഷ്ക്കിയാൻ എന്നാണ് പ്രയോഗിച്ചിട്ടുളളത്. മിതവാദ നിലപാടുളള പെസഷ്കിയാൻ എന്ന് മനോരമയും പരിഷ്ക്കരണവാദിയായി അറിയപ്പെടുന്ന പെസഷ്ക്കിയാൻ എന്ന് മാധ്യമവും പ്രയോഗിച്ചിരിക്കുന്നു. യാഥാർത്ഥ്യത്തോട് ഏറെയടുത്ത പ്രയോഗമാണത്. പരിഷ്ക്കരണവാദി എന്ന് അറിയപ്പെടുന്നുണ്ട്. പരിഷ്ക്കരണം എത്രത്തോളം എന്ന് അറിയാനിരിക്കുന്നതേയുളളൂ. |കാതിലെത്തും പത്രങ്ങൾ കേൾക്കാം | Spotify | Apple Podcast | Amazon Music | MediaOne Podcast
അവതരണം - പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
ബ്രിട്ടനിലെ തെരഞ്ഞെടുപ്പ് ഫലമാണ് ഇന്ന് എല്ലാ പത്രങ്ങൾക്കും എല്ലാത്തിനെക്കാളും പ്രധാനവാർത്ത. പ്രധാനമന്ത്രിയായി വന്ന കെയ്ർ സ്റ്റാർമറിന്റെയും ജേതാവായി വന്ന ലേബർ പാർട്ടിയുടെ വിശേഷങ്ങളും വിശദമായി എല്ലാവരും കൊടുത്തിട്ടുണ്ട്. മാതൃഭൂമിയിലാണൊരു വിശേഷാൽ വാർത്തയുളളത്, യന്ത്രമനുഷ്യൻ കുഴഞ്ഞുവീണ് മരിച്ചു എന്നത്. ദക്ഷിണകൊറിയയിലാണത്. ഹയർ സെക്കൻഡറി മാർക്ക് തിരിമറി വാർത്ത മലയാള മനോരമ ഒന്നാം പേജിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. 75 വയസ്സുകഴിഞ്ഞ ശ്രീദേവിയമ്മ പ്ലസ് വൺ തുല്യതാപരീക്ഷ എഴുതുന്ന ചിത്രസഹിതമുളള വാർത്തയാണ് മാധ്യമത്തിന്റെ വിശേഷാൽ വാർത്ത.
അവതരണം - പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
പലതാണ് ഇന്ന് പത്രങ്ങൾക്ക് പ്രധാനവാർത്തകൾ. മെഡിസെപ് മതിയായി എന്ന് മാതൃഭൂമി. പദ്ധതി നിർത്താൻ സർക്കാർ ഒരുങ്ങുന്നുവെന്നാണ്. സിപിഎം കേരളത്തിൽ തോറ്റത് അഹങ്കാരം കൊണ്ടാണെന്ന് കേന്ദ്രകമ്മിറ്റി കണ്ടെത്തിയതായി മനോരമ. കോൺഗ്രസുകാരെ തല്ലിച്ചതച്ച പഴയ രക്ഷാപ്രവർത്തനം മുഖ്യമന്ത്രി നിയമസഭയിൽ വീണ്ടും ന്യായീകരിച്ചതാണ് മാധ്യമത്തിൽ. വീക്ഷണവും ചന്ദ്രികയും സുപ്രഭാതവുമൊക്കെ മുഖ്യമന്ത്രിയുടെ അഹങ്കാരം തന്നെയാണ് കാര്യമായെടുത്തത്. ദേശാഭിമാനിയാകട്ടെ മുഖ്യമന്ത്രിയുടെ പ്രസംഗം. അധ്യാപകർക്ക് കുട്ടികളെ ശിക്ഷിക്കാം എന്ന കോടതിവിധിയാണ് ദീപികയിൽ. ഹത്രാസിലെ അറസ്റ്റാണ് മംഗളത്തിൽ. സഭയിലെ മുഖ്യമന്ത്രി പ്രതിപക്ഷനേതാവ് വായ്പോരാണ് കൗമുദിയിൽ
ദിനപത്രങ്ങളിലെ വാർത്തകളും വിശകലനങ്ങളുമായി മീഡിയവണിന്റെ പോഡ്കാസ്റ്റ് കേൾക്കാം.
അവതരണം - പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
പ്രധാനമന്ത്രി നരേന്ദ്രമോദി ഇതാദ്യമായി മണിപ്പൂരിനെപ്പറ്റി പാര്‍ലമെന്റില്‍ വിശദമായ പ്രസ്താവന നടത്തിയതാണ് പല പത്രങ്ങളും പ്രധാനമായി കണ്ടത്. ഒടുവില്‍ മോദി മിണ്ടി- മണിപ്പൂര്‍ എന്നാണ് മാധ്യമത്തിന്റെ തലക്കെട്ട്. മണിപ്പൂരില്‍ മറുപടി എന്ന് മാതൃഭൂമി. മണിപ്പൂരില്‍ മൗനം വെടിഞ്ഞ് മോദി എന്ന് ദീപിക. ഹാഥ്റസ് ദുരന്തം തന്നെയാണ് ഇന്നും മലയാള മനോരമ ലീഡ് വാര്‍ത്തയാക്കിയത്- മരണം 121, അതില്‍ 110ഉം സ്ത്രീകള്‍ എന്ന്. ആള്‍ദൈവം ഒളിവിലെന്ന് സുപ്രഭാതം. ഹാഥ്റസില്‍ ജുഡീഷ്യല്‍ അന്വേഷണമെന്ന് മംഗളം. മണിപ്പൂരില്‍ സംസ്ഥാന സര്‍ക്കാറിനെതിരെയുള്ള സുപ്രിംകോടതി പരാമര്‍ശമാണ് ദേശാഭിമാനിയും സിറാജും പ്രധാനമായി കണ്ടത്. കാര്യവട്ടം ക്യാമ്പസിലെ എസ്.എഫ്.ഐക്കാരുടെ തല്ലാണ് വീക്ഷണത്തിനും ചന്ദ്രികയ്ക്കും പ്രധാനം. വാര്ത്താവീക്ഷണത്തിലെ മുന്നണി മര്യാദ എന്നും കാണാം..
കാതിലെത്തും പത്രങ്ങൾ കേൾക്കാം | Spotify | Apple Podcast | Amazon Music | MediaOne Podcast
അവതരണം- പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്സഭയിൽ മറുപടി പറഞ്ഞതാണ് പല പത്രങ്ങളും പ്രധാനവാർത്തയാക്കിയത്. യു.പി ഹാഥ്റസിൽ ഭോലെ ബാബ എന്ന ആൾദൈവത്തിന്റെ പ്രാർത്ഥനാസംഗമത്തിലെ തിക്കിലും തിരക്കിലും പെട്ട് 116 ആളുകൾ മരിച്ചതും പ്രാധാന്യത്തോടെ തന്നെ എല്ലാ പത്രങ്ങളും വിന്യസിച്ചിട്ടുണ്ട്. മാന്നാറിൽ 15 വർഷം മുമ്പ് യുവതിയെ കൊന്ന് സെപ്റ്റിക് ടാങ്കിൽ ഇട്ട സംഭവം ഇപ്പോൾ പുറത്തുവരുന്നത് ചില പത്രങ്ങളൊക്കെ ഒന്നാംപേജിൽ നൽകിയിരിക്കുന്നു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന അബ്ദുൾ റഹീമിന്റെ വധശിക്ഷ റിയാദ് കോടതി റദ്ദാക്കിയതും ശ്രദ്ധയിൽപ്പെടുംവിധം വിന്യസിച്ചിരിക്കുന്നു.
കാതിലെത്തും പത്രങ്ങൾ കേൾക്കാം | Spotify | Apple Podcast | Amazon Music | MediaOne Podcast
അവതരണം- പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ലോക്സഭയിൽ രാഹുൽഗാന്ധിയുടെ കന്നിപ്രസംഗമാണ് ഇന്ന്, ഒന്നൊഴികെ മലയാളത്തിലെ എല്ലാ പത്രങ്ങളുടെയും പ്രധാനവാർത്ത. ആ ഒന്ന്-ദേശാഭിമാനിയാണ്. ആ പത്രം ഇന്നലെ എല്ലാവരും കണ്ടതുപോലെയല്ല പാർലമെന്റ് കണ്ടത്. ലോക്സഭയിൽ നടന്നതൊന്നും ദേശാഭിമാനിയിലില്ല. രാജ്യസഭയിൽ ജോൺബ്രിട്ടാസ് പ്രസംഗിച്ചതേ ദേശാഭിമാനി കേട്ടതുളളൂ. ലോക്സഭ കണ്ട പത്രങ്ങളൊക്കെയും രാഹുലിന്റെ പ്രകടനം കണ്ട് പകച്ച മട്ടാണ്. രാഹുൽ ഷോക്ക് എന്ന് മനോരമ- ഷോ എന്നും ഷോക്ക് എന്നും വായിക്കാം. നന്ദി രാഹുൽ എന്ന് മാതൃഭൂമി. നിർഭയത്വമാണ് ഇന്ത്യ എന്ന് മാധ്യമം. കത്തിക്കയറി രാഹുൽ എന്ന് ദീപിക. രാഹുൽ പ്രഹരം എന്ന് കേരളകൗമുദി. രൗദ്രം രാഹുൽ എന്ന് സുപ്രഭാതം. സജ്ജം പ്രതിപക്ഷം- മോദിക്കെതിരെ രാഹുൽ ആഞ്ഞടിച്ചുവെന്ന് സിറാജ്. വിറപ്പിച്ച് രാഹുൽ എന്ന് ചന്ദ്രിക. ആരെയും ഭയമില്ല, ആളിക്കത്തി രാഹുൽ എന്ന് വീക്ഷണം. ഹിന്ദുക്കളെ രാഹുൽ ആക്രമികളെന്ന് വിളിച്ചെന്ന് ജന്മഭൂമി- പ്രസംഗത്തിൽ നിറയെ പരിഹാസവും ആക്ഷേപവുമെന്ന്. എന്നാൽ ദേശാഭിമാനി ഇതൊന്നും കേട്ടില്ല, കണ്ടില്ല. പോരാട്ടം തുടരണം എന്ന സിപിഎം ആഹ്വാനമാണ് ലീഡ്. പാർലമെന്റിൽ പ്രധാനം ബ്രിട്ടാസും.
കാതിലെത്തും പത്രങ്ങൾ കേൾക്കാം | Spotify | Apple Podcast | Amazon Music | MediaOne Podcast
അവതരണം- പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
പലതാണ് ഇന്ന് പല പത്രങ്ങളിലും പ്രധാന വാർത്തകൾ. പോർച്ചുഗലിലെ ബ്രാഗാ നഗരത്തിൽ നടക്കുന്ന ചടങ്ങിൽവെച്ച് കോഴിക്കോട് മേയർ യുനെസ്കോയുടെ സാഹിത്യനഗരം പദവി ഏറ്റുവാങ്ങുന്നതാണ് മലയാള മനോരമയിൽ. പൊലീസിന് നിർമ്മിത ബുദ്ധിയിൽ പരിശീലനം നൽകുന്നുവെന്നതാണ് മാതൃഭൂമിയിൽ. തെരഞ്ഞെടുപ്പ് തോൽവി സിപിഎമ്മിന്റെ കേന്ദ്രകമ്മിറ്റി വിശകലനം ചെയ്തതാണ് മാധ്യമത്തിൽ. പകർച്ചപ്പനിയിൽ ദിവസം പതിനായിരം പേർ വീതം ആശുപത്രിയിൽ എത്തുന്നുവെന്ന് കേരളകൗമുദി. വയനാട്ടിൽ ആദിവാസി കുടുംബങ്ങളുടെ വൈദ്യുതി വിച്ഛേദിച്ചുവെന്നതാണ് ദീപികയിൽ. ഇന്നുമുതൽ പുതിയ ക്രിമിനൽ നിയമങ്ങൾ നടപ്പിൽ വരുന്നുവെന്നതാണ് ദേശാഭിമാനിയിൽ. കാതിലെത്തും പത്രങ്ങൾ കേൾക്കാം | Spotify | Apple Podcast | Amazon Music | MediaOne Podcast
അവതരണം- പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
കളിയാണ് ഇന്ന് പത്രങ്ങൾക്ക് പ്രധാന കാര്യം. ഒന്നൊഴികെ മലയാളത്തിലെ എല്ലാ പത്രങ്ങളും ടി 20 ലോകകപ്പിലെ ഇന്ത്യാ വിജയം കൊണ്ടാണ് ഒന്നാം പേജ് ഒരുക്കിയിട്ടുള്ളത്. ഇന്ത്യാ ടീമിന്റെ പേര് ഇൻഡ്യാ മുന്നണിയെ ഓർമിപ്പിക്കുന്നത് കൊണ്ടോ എന്തോ ജന്മഭൂമി ആ വാർത്ത ഉള്ളിൽ കായികം പേജിലേക്ക് തട്ടിയിരിക്കുകയാണ്...
അവതരണം- പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
ഇന്ന് പ്രധാനവാർത്തകൾ പലതുണ്ടെങ്കിലും എല്ലാ പത്രങ്ങളും ഒന്നാം പേജിൽ പ്രാധാന്യത്തോടെ വിന്യസിച്ചിട്ടുളളത് ട്വന്റി-20 ലോകകപ്പ് ഫൈനലിന്റെ വരവാണ്. ഇന്ന് രാത്രി നടക്കാനിരിക്കുന്ന ഫൈനലിന്റെ തിരനോട്ടമാണിന്ന് പത്രങ്ങളുടെ ഒന്നാംപേജ്. അതുകഴിഞ്ഞാണ് പ്രധാനവാർത്തകൾ. പാർലമെന്റിൽ നീറ്റിന്റെ പേരിൽ നടക്കുന്ന ഏറ്റുമുട്ടലാണ് മാധ്യമത്തിലും മനോരമയിലും ലീഡ്. തെരഞ്ഞെടുപ്പ് പരാജയത്തെപ്പറ്റി സിപിഎം കേരള ഘടകം നിരത്തുന്ന വാദങ്ങളൊന്നും കേന്ദ്രകമ്മിറ്റി അംഗീകരിച്ചില്ല എന്നതാണ് മാതൃഭൂമിയുടെ പ്രധാനവാർത്ത. കരുവന്നൂർ കേസിൽ ഇഡി സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടിയതാണ് കേരളകൗമുദിയിൽ ലീഡ്. ഉദ്യോഗസ്ഥരുടെ കാര്യക്ഷമത കേന്ദ്രം നിരീക്ഷിക്കുന്നുവെന്ന് മംഗളം. ദീപികയുടെ ലീഡ് ക്രിക്കറ്റാണ്, ഗ്രാന്റ് ഫിനാലെ.
കാതിലെത്തും പത്രങ്ങൾ കേൾക്കാം | Spotify | Apple Podcast | Amazon Music | MediaOne Podcast
അവതരണം- പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
തലയൂരാൻ സസ്പെൻഷൻ... രക്ഷാപ്രവർത്തനം...
ടിപി വധക്കേസ് പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള നീക്കം പാളിയപ്പോൾ ഉദ്യോഗസ്ഥരെ ബലിയാടാക്കി സർക്കാർ തലയൂരിയതും അതിന്റെ പേരിൽ നിയമസഭയിലുണ്ടായ കോലാഹലങ്ങളുമാണ് ബഹുഭൂരിപക്ഷം പത്രങ്ങളിലെയും ഇന്നത്തെ പ്രധാനവാർത്ത... ലോക്സഭാ സമ്മേളനത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു 'അടിയന്തരാവസ്ഥ' പരാമർശിച്ചതും പ്രധാന തലക്കെട്ട് തന്നെ... |കാതിലെത്തും പത്രങ്ങൾ കേൾക്കാം | Spotify | Apple Podcast | Amazon Music | MediaOne Podcast
അവതരണം- പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
The podcast currently has 149 episodes available.