പബ്ലിക് സർവീസ് കമ്മീഷന്റെ വിശ്വസനീയമായ കേരള മോഡലിനെ അപകീർത്തിപ്പെടുന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്ന വാർത്തകൾ. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഒന്നും രണ്ടും വർഷം കഴിഞ്ഞിട്ടും ഒരാൾക്കുപോലും നിയമനം നൽകാനായില്ലെന്നത് നിർഭാഗ്യകരമാണ്.
വിപുലമായ സംവിധാനങ്ങളിൽ പ്രവർത്തിക്കുന്ന കേരള പി.എസ്.സിയുടെ മെല്ലെപ്പോക്ക് ഒരളവിൽ സർക്കാറിന്റെ അനാസ്ഥയിലേക്കും വിരൽ ചൂണ്ടുന്നുവെന്ന് ‘മാധ്യമം’ എഡിറ്റോറിയൽ അഭിപ്രായപ്പെടുന്നു.