മരിച്ച കുഞ്ഞുങ്ങൾ പാതവിളക്കുകൾ ഊതിക്കെടുത്തുമ്പോൾ
മകനെ നഷ്ടപ്പെട്ട് നാൽപ്പതു വർഷങ്ങൾക്കു ശേഷം ഒരമ്മയോട് പോലീസ് ചോദിക്കുകയാണ് 'നിങ്ങളുടെ കുഞ്ഞിന്റെ മൃതദേഹാവശിഷ്ടം കിട്ടിയിട്ടുണ്ട് ..വീട്ടിലേക്ക് കൊണ്ടുവരട്ടേ' എന്ന്.
ആയമ്മ പറഞ്ഞു ...വേണ്ട , ഇനി അവനെ ഞാൻ പരലോകത്തു വെച്ചു കണ്ടുകൊള്ളാം ...
എമ്മാനുവെൽ ഡിൽ റോസ്സോ എന്ന ഇറ്റാലിയൻ കാർട്ടൂണിസ്റ്റ് വരച്ച പുതിയ കാർട്ടൂൺ ദുരന്തവാഹിനിയായ ഒരു ഇരുണ്ട കാലത്തെ ഓർമ്മിപ്പിക്കുന്ന ഒന്നായിരുന്നു.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി മനുഷ്യമനഃസ്സാക്ഷിയെ ഞെട്ടിച്ച ഏറ്റവും പ്രധാനപ്പെട്ട സംഭവമായി ഒരു സ്കൂളിലെ ഒരു ശവക്കല്ലറ മാറിയിരിക്കുന്നു.
1954 ൽ കനേഡിയൻ സർക്കാർ തദ്ദേശീയരുടെ കുഞ്ഞുങ്ങളെ സ്കൂളിലേക്ക് ക്ഷണിക്കുകയായിരുന്നു. Kamloops കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ നഗരമാണ്. അവിടുത്തെ ഒരു പഴയ residential school വളപ്പിലാണ് അടയാളപ്പെടുത്താത്ത ശവക്കല്ലറയിൽ 215 കുട്ടികളെ അടക്കം ചെയ്തതായി കണ്ടെത്തിയിരിക്കുന്നത്. ഒരു കാർട്ടൂണാണ് ഈ പോഡ്കാസ്റ്റിലേക്ക് എന്നെ നയിച്ചത് .
Ly O Lay Ale Loya എന്ന അമേരിന്ത്യൻ പാട്ടും പോഡ്കാസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു .
പരിഷ്കൃതമനുഷ്യരുടെ ക്രൂരതയെക്കുറിച്ച് ഒരു പോഡ്കാസ്റ്റ് .
ദയവായി headphones ഉപയോഗിക്കാൻ മറക്കരുത് , നല്ല കേൾവിയനുഭവത്തിനാണിത് .