പലസ്തീനും ഇസ്രയേലും ഇന്ത്യയും തമ്മിലുള്ള ബന്ധങ്ങളുടെ ചരിത്രപശ്ചാത്തലം അന്വേഷിക്കുകയാണ് ഈ ലക്കം ദില്ലി ദാലി . ഈ വിഷയത്തിൽ ഒരു പാഠപുസ്തകം പോലെ ഒരു സംഭാഷണം . അന്താരാഷ്ട്രബന്ധങ്ങളിൽ ഗവേഷകനായ പ്രൊഫസ്സർ കെ എം സീതിയാണ് ഈ ദീർഘസംഭാഷണത്തിൽ തികഞ്ഞ അവഗാഹത്തോടെ സംസാരിക്കുന്നത് . അദ്ദേഹം ഇപ്പോൾ മഹാത്മാഗാന്ധി സർവകലാശാലയിൽ Inter University Centre for Social Science Research and Extension ഡയറക്ടറാണ് . പ്രൊഫസ്സർ സീതി ഇതിനുമുൻപ് മഹാത്മാഗാന്ധി സർവകലാശാലയിൽ Dean of Social Sciences and Professor and Director of School of International Relations and Politics, Director of Research, and Coordinator KPS Menon Chair for Diplomatic Studies തുടങ്ങിയ പദവികളിൽ ഉണ്ടായിരുന്നു .
പ്രധാനമായും ഇനിപ്പറയുന്ന ചോദ്യങ്ങൾക്കാണ് അദ്ദേഹം മറുപടി പറയുന്നത്
ഒന്ന് . 2021 ലെ സംഘർഷാന്തരീക്ഷത്തിൽ ഇന്ത്യ എടുത്ത നിലപാടുകൾ
രണ്ട് . ഐക്യരാഷ്ട്രസഭയുടെ പ്രസക്തി
മൂന്ന്. പാലസ്തീൻ ജനതയുമായുള്ള ഇന്ത്യൻ ഐക്യദാർഢ്യത്തിന്റെ സംക്ഷിപ്തചരിത്രം. വാഗ്ദത്തഭൂമിയെന്ന സയണിസ്റ്റ് പദ്ധതിയോടുള്ള ഗാന്ധിയുടെ നിലപാടുകൾ എന്തായിരുന്നു ? ഇന്ത്യയുടെ നിലപാടുകളെ എന്തുകൊണ്ട് ലോകം കാതോർത്തുകേട്ടു ?
നാല് . ചേരിചേരാനയം neutral ആയിരുന്നോ ? എന്താണ് ബന്തൂങ് spirit
അഞ്ച് . പലസ്തീനിൽ ജനാധിപത്യം വരുന്നതിൽ അറബ് രാജാധിപത്യങ്ങൾ എടുക്കുന്ന നിലപാടുകൾ എന്താണ് ? അതും മതതീവ്രവാദവും തമ്മിൽ ബന്ധമുണ്ടോ ?
ആറ് . ഇന്നത്തെ സാഹചര്യത്തിൽ ഇന്ത്യ എടുക്കേണ്ട നിലപാട് എന്താണ് ?
ഏഴ് . ഇന്ത്യയിലെ നവലിബറൽ ഭരണപരിഷ്കാരങ്ങൾ നമ്മുടെ മധ്യേഷ്യനയങ്ങളെ സ്വാധീനിച്ചോ ?
എട്ട് . ലോകത്തിലെ ജൂതവംശജർ മുഴുവൻ നെതന്യാഹുവിന് അനുകൂലമാണോ?
ഹെഡ്ഫോൺസ് ഉപയോഗിച്ച് പോഡ്കാസ്റ്റ് കേട്ടാൽ കൂടുതൽ നല്ല കേൾവി അനുഭവം ഉണ്ടാകും .