അസാധാരണ ഭംഗിയിൽ തമിഴിൽ സംസാരിക്കുമായിരുന്ന കരുണാനിധി വെറുതേയല്ല മകൾക്ക് കനിമൊഴി എന്ന് പേരിട്ടത് .1953 ൽ മാത്രം ജനിച്ച മകന് സ്റ്റാലിൻ എന്ന് പേരിട്ടപ്പോൾ അദ്ദേഹത്തിന് സ്റ്റാലിൻ ഭരണത്തെക്കുറിച്ച് വിപരീതാഭിപ്രായങ്ങൾ കിട്ടിത്തുടങ്ങിയിരിക്കില്ല. അതേതായാലും ആഴ്ചകൾക്കു മുൻപ് കനിമൊഴിക്ക് ഒരു വിമാനത്താവളത്തിൽ നിന്നുണ്ടായ അനുഭവം തമിഴ് ഭാഷാഭിമാനചർച്ചകൾക്ക് വീണ്ടും വഴി വെച്ചു.പുതിയ വാക്കുകൾ മെനഞ്ഞെടുക്കുവാനുള്ള ഒരു ആന്തരിക ഗതികോർജ്ജം ആ ഭാഷയ്ക്കുണ്ട് . ഇന്നായിരുന്നെങ്കിൽ മലയാളി തീപ്പെട്ടി എന്ന വാക്കുണ്ടാക്കാൻ ശ്രമിക്കില്ലായിരുന്നു . തമിഴൻ കഴിഞ്ഞ പത്താണ്ടുകളിൽ ഉണ്ടാക്കിയ 25 വാക്കുകൾ ആണ് ഇന്ന് ദില്ലി -ദാലിയിൽ .
Internet, Cyber-Space, Facebook, Twitter, Key-Board, Laptop, E-mail, Whatsapp, Virus, Infection, Computer Mouse, Video Games, Face Mask, Lockdown തുടങ്ങി നിരവധി വാക്കുകൾ ...പോഡ്കാസ്റ്റിലേക്ക് സ്വാഗതം .